Saturday, April 13, 2019

വക്കച്ചന്‍

മാധവിക്കുട്ടി ഹാര്‍ട്ട് അറ്റാക്ക് വന്നതിനു ശേഷമുള്ള പരിഭ്രാന്തിയിലാണ് എന്റെ കഥ എഴുതിയത് എന്ന് കേട്ടിട്ടുണ്ട് . സത്യമാകാന്‍ വഴിയുണ്ട് .മനുഷ്യന് ഒരവസരത്തില്‍ ഇനിയെന്തിനു പേടിക്കണം ആരെ പേടിക്കണം എന്നൊരു ചിന്ത മനസ്സില്‍ ഉണ്ടാകും
സത്യത്തില്‍ നിഷ്പക്ഷത ധൈര്യം നിസ്വാര്‍ത്ഥ ത നിര്‍ഭയത അങ്ങനെ ഒത്തിരി കാര്യങ്ങള്‍ എല്ലാം ഈ ഗ്രൂപ്പില്‍ പെട്ട മനസ്തിതികള്‍ മൂലം ഉണ്ടാകുന്നതാണെന്ന് പറയാം എനിക്കും ശേഷം പ്രളയം എന്നൊരു കാര്യവും മനസിന്റെ ഉള്ളിന്റെ ഉള്ളില്‍ കാണാനും വഴിയുണ്ട്
എന്ത് തന്നെ ആയാലും ആത്മ കഥ എഴുതുന്നവര്‍ അതിനു ശേഷം അധിക കാലം ജീവിചിരിക്കാറില്ല എന്നത് സത്യമാണ് എന്ന ചിന്തയും ഉണ്ട് അതായതു ആത്മകഥക്കും  ആത്മഹത്യക്കും തമ്മില്‍ എന്തോ ബന്ധമുള്ളത് പോലെ
ങ്ഹാ അതൊക്കെ അങ്ങനെ കിടക്കും
വക്കച്ചനായിരുന്നു യഥാര്‍ത്ഥ ബാല്യകാല സുഹൃത്ത്‌ .ബാല്യം പന്ത്രണ്ടു വയസു വരെയാണല്ലോ അതോ പത്തു വയസു വരെയോ
ഓര്‍മ്മകളുടെ തുടക്ക കാലത്ത് തന്നെ ജീവിതത്തില്‍ വക്കച്ചനുണ്ട്
അന്നും എന്റെ സുഹൃത്തുക്കള്‍ പരസ്പരം ബന്ധമില്ലാത്ത ഗ്രൂപ്പുകള്‍ ആയിരുന്നു .എന്തോ ഇന്നും അത് തുടരുന്നു പല ഗ്രൂപ്പില്‍ പെട്ട സുഹൃത്തുക്കളെ ഒന്നിച്ചു ചേര്‍ക്കുന്നത് ഇന്നും എനിക്കിഷ്ടമല്ല .കാരണം ഓരോ ഗ്രൂപ്പിലും ഞാന്‍ ആ ഗ്രൂപിന് ഉതകുന്ന എന്റെ സ്വഭാവം മാത്രമേ പുറത്തെടുത്തിരുന്നുള്ളൂ
വക്കച്ചനും ഞാനും ഉള്ള ഗ്രൂപ്പില്‍ വേറെ ആരുമില്ലായിരുന്നു ഞങ്ങള്‍ മാത്രം  വക്കച്ചനു  ഒരു മൂത്ത പെങ്ങള്‍ ഉണ്ടായിരുന്നു അന്നക്കുട്ടി അന്നക്കുട്ടിയും ഞങ്ങളുടെ ഗ്രൂപ്പില്‍ ഇടയ്ക്കിടെ ചേരുമായിരുന്നു .
എന്റെ വീട്ടില്‍ അച്ഛമ്മയും എന്റമ്മയും ഒഴികെ എല്ലാവരും ആണുങ്ങളാ യിരുന്നു.ബാക്കി ഏഴു പേര്‍ ഞാനടക്കം അതിനാല്‍ ഒരു ചേച്ചി ഉള്ളവരോട് എനിക്ക് വളരെ അസൂയയായിരുന്നു  സത്യം പറഞ്ഞാല്‍ ഇന്നും ഒരു ചേച്ചിയുടെ സ്നേഹത്തിനു മനസ്സില്‍ ദാഹം ബാക്കി നില്‍ക്കുന്നു
അന്നക്കുട്ടി ഒരു ചെറിയ തോര്‍ത്താണ് ഉടുക്കുക  അതിനുള്ളില്‍ കോണകം പക്ഷെ ഒരു ചരടില്‍ നിന്ന് തൂങ്ങി പിന്‍വശത്ത് ആ ചരടിന്റെ ഉള്ഭാഗതുകൂടി താഴോട്ട് വലിച്ചു നീട്ടി തൂക്കിയിടുന്നതാണ് അന്നത്തെ കോണകം സത്യത്തി അത് ചുരുണ്ട് വണ്ണമുള്ള ഒരു ചരടുപോലെ നടുവില്‍ക്കൂടി പോകുന്നു എന്നെ ഉണ്ടായിരുന്നുള്ളൂ  സത്യത്തില്‍ ഒന്നും മറച്ചിരുന്നില്ല .മൂത്രമൊഴിക്കുമ്പോള്‍ അതല്‍പ്പം ലൂസാക്കി പുറത്തേക്കു വലിച്ചു പിടിച്ചിരുന്നു എന്ന് മാത്രം
ഞങ്ങള്‍ കളിക്കുമ്പോള്‍ ഒരു തവണ എന്നെ ഏതോ കള്ളുകുടിക്കുന്ന പിള്ളേച്ചന്‍ ആക്കിയതും ശര്ധിക്കുന്നതും അന്നക്കുട്ടി പുറം തിരുമ്മുന്ന്തും
അവസാനം പിള്ളേച്ചനെ കെട്ടിപ്പിടിച്ചു കിടക്കുന്നതും ഓര്‍മ്മയുണ്ട്
ലൈംഗിക അറിവുകളുടെ ആശാന്‍ വക്കച്ചനായിരുന്നു
ആണും പെണ്ണും ഒരേ പൊക്കവും വണ്ണവും വേണം
ഒരേ നിറമായിരിക്കണം ഒരേ ജാതിയായിരിക്കണം
ഒരേ വിദ്യാഭ്യാസമായിരിക്കണം
എല്ലാ കാര്യങ്ങളും നോക്കിയശേഷമേ അവളെ തൊടാന്‍ പാടുള്ളൂ
ഒരിക്കല്‍ എന്തെങ്കിലും ചെയ്‌താല്‍ ജീവിത കാലം മുഴുവന്‍ അവള്‍ ആയിരിക്കും കൂടെ ഉണ്ടാവുക
ഈ ഒരു മന്ത്രം മനസ്സില്‍ പതിച്ചത് മൂലം വലിയ നഷ്ടങ്ങളാണ് ഉണ്ടായതു കാരണം ജീവിത കാലം മുഴുവന്‍ തനിക്കിഷ്ടപ്പെട്ട എല്ലാ ഫീച്ചറുകളും ഉള്ള പെണ്ണിന് വേണ്ടിയുള്ള അന്വേഷണമായിരുന്നു
മാത്രമല്ല ഈ ഫോര്‍മുലയില്‍ പെടാത്ത ദമ്പതികളെ കാണുമ്പൊള്‍ ഇന്നും മനസ്സില്‍ ദുഖമാണ്. സത്യം  പറഞ്ഞാല്‍ മൊത്തം ജീവിതത്തില്‍ അനുഭവിച്ച ദുഃഖത്തില്‍ പകുതിയും ഈ ദുഃഖം ആയിരുന്നു .ഇന്നും അത് തുടരുന്നു അത്രമല്ല അവര്‍ക്ക് എങ്ങനെ സന്തോഷിക്കാന്‍ കഴിയുന്നു എന്നോര്‍ത്ത് അത്ഭുത പ്പെടുകയും ചെയ്യുന്നു .അതിനു കാരണം ഗുരു വക്കച്ചന്‍
തന്റെ സങ്കല്പ കാമുകികള്‍ എല്ലാം വക്കച്ചന്റെ ഫോര്‍മുല അനുസരിച്ചുള്ള വര്‍ ആയിരുന്നു  

No comments:

Post a Comment