Saturday, July 6, 2019

മലയാളിയുടെ ഏറ്റവും വലിയ ശാപം ലൈംഗിക ദാരിദ്ര്യം

  മലയാളിയുടെ ഏറ്റവും വലിയ ശാപം  ലൈംഗിക ദാരിദ്ര്യം തന്നെയാണ്. മനുഷ്യന്‍ ഒരു പ്രായത്തിലെത്തിയായാല്‍ ലൈംഗിക മോഹങ്ങള്‍ മനസില്‍ ഉണരുമെന്നും അത് ഒഴിവാക്കാനാവാത്ത ആഗ്രഹങ്ങള്‍ ആയിത്തീരുമെന്നും എല്ലാവര്ക്കും അറിയാം. എന്നാല്‍ ഇതിനൊരു പരിഹാരം കാണുന്നതുവരെ ഈ ചെറുപ്പക്കാര്‍ എങ്ങനെ ജീവിക്കും എന്ന കാര്യത്തില്‍ മലയാളി സമൂഹം ഇന്നു  വരെ ചിന്തിക്കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടില്ല .ഒരു പക്ഷെ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍  ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനത മലയാളി സമൂഹം ആണെന്ന്  പറയേണ്ടി വരും .
. ഏതു പ്രായം മുതല്‍ ലൈംഗിക ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവസരം നല്‍കണം എന്ന് ഉത്തര വാദിത്വമുള്ള  ഒരു സമൂഹമാണ് തീരുമാനിക്കേണ്ടത്.അതിനു പകരം സദാചാരം  മാന്യത എന്നൊക്കെ പറഞ്ഞു അവരുടെ ലൈംഗിക തൃഷ്ണയെ തടുത്തു നിര്‍ത്താനാണ് സമൂഹം ചെയ്യുന്നത് .മാത്രമല്ല ഇന്നും മറ്റുള്ളവരുടെ ലൈ൦ഗികതയെ പരിഹസിച്ചു ആശ്വാസം കൊള്ളുകയാണ് ഒരു ശരാശരി മലയാളി ചെയ്യുന്നത്
 ഒരു കണക്കില്‍ പറഞ്ഞാല്‍ മലയാളി ജനതയുടെ    ലൈംഗികാരോഗ്യം പാഴാക്കി കളയുകയാണ് ചെയ്യുന്നത്
ഇതുവരെ മലയാളിക്ക് അതിനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല . പകരം ഓരോരുത്തരുടെയും മനസ്സില്‍ ഓര്‍ത്തു വയ്ക്കാന്‍ ലൈംഗിക വൈകൃ തങ്ങളുടെയും അസാന്മാര്‍ഗിക ബന്ധങ്ങളുടെയും കഥകള്‍ മാത്രം .ഏതൊരു മനുഷ്യനും  ചിന്തിച്ചു നോക്കിയാല്‍ അറിയാന്‍ കഴിയും ഇതിന്റെയൊക്കെ വ്യാപ്തി .ഇന്നും മറ്റുള്ളവരുടെ ലൈ൦ഗികതയെ പരിഹസിച്ചു ആശ്വാസം കൊള്ളുകയാണ് ഒരു ശരാശരി മലയാളി ചെയ്യുന്നത് .
പോരാത്തതിനു ഇന്നത്തെ കാലഘട്ടത്തില്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ലക്ഷക്കണക്കിന്‌ അന്യസംസ്ഥാന തൊഴിലാളികള്‍ കൂടി കേരളത്തില്‍ എത്തിച്ചേ ര്‍ന്നപ്പോള്‍ ഇനിയുള്ള കാലം എന്തായിരിക്കും സ്ഥിതി എന്ന് ചിന്തിക്കാന്‍ കൂടി വയ്യ   

കണ്ണുകള്‍

വര്‍ഷങ്ങള്‍ക്കു ശേഷം ബാല്യകാലം ചെലവഴിച്ച ഗ്രാമത്തില്‍ വച്ചാണ് അത് സംഭവിച്ചത് .ഒന്നോര്‍ത്താല്‍ അത് വലിയ സംഭവമോ മറ്റോ ആണോ . അല്ലായിരിക്കാം . വയസനായി എന്ന സ്വാതന്ത്ര്യവും ഒരു പക്ഷെ ഒരു പുതിയ അനുഭൂതിയാണ് .അതേസമയം മനസ് ഇന്നും മാര്‍ക്കണ്ഡേയന്‍ ആണെന്ന കാര്യം തനിക്കും തന്റെ ഉറ്റ സുഹൃത്തുക്കള്‍ക്കും മാത്രമല്ലേ  അറിയൂ
നാട്ടിലെ ഒരു കല്യാണം .അവള്‍ ഓടി വന്നു കൈപിടിച്ചപ്പോള്‍ അത്ഭുതം തോന്നി ആരാണിവ ള്‍ . പക്ഷെ ആ കണ്ണുകള്‍ മാത്രം മനസിന്റെ ആഴത്തില്‍ പതിഞ്ഞു കിടക്കുന്നു . പുതു ഉന്മേഷം ലഭിച്ച   സിരകളോടെ ചുറ്റും നോക്കി ഒരു മനുഷ്യന്‍ പോലും ശ്രദ്ധിക്കുന്നില്ല . ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രം താനാണെന്ന മട്ടില്‍ ജീവിച്ചിരുന്ന കാലമൊക്കെ എന്നേ പോയി
ഒന്നോര്‍ത്താല്‍ അതും ഒരനുഗ്രഹമാണ്‌ . ഈ അവസ്ഥയില്‍ തന്നെ ആരും കാണുന്നില്ലല്ലോ . സ്നേഹത്തോടെ അവളുടെ കയ്യില്‍ അമര്ത്തിപ്പിടിച്ചു അവള്‍ പറയുന്ന ജീവിത കഥകള്‍ മുഴുവന്‍ കേട്ടപ്പോള്‍ താന്‍ ഒരിക്കലും അവളോട്‌ ഇതിനു മുമ്പ് സംസാരിച്ചിട്ടേയില്ലല്ലോ എന്ന കാര്യം ഓര്‍മ്മിച്ചു . കണ്ണുകള്‍ക്ക്‌ ഇത്ര ശക്തിയോ. എത്രയോ നാള്‍ അവളുടെ കണ്ണുകളില്‍ മാത്രം നോക്കിയിരുന്ന താന്‍  കണ്ണുകളിലെ ബ്ലൂ ടൂത്തിന്റെ ശക്തിയില്‍ അതിശയിച്ചു പോയി .
അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു .എങ്കിലും അങ്ങോട്ടൊന്നും ചോദിച്ചില്ലല്ലോ എന്നോര്‍ത്തപ്പോള്‍ നിന്റെ കുട്ടികള്‍ എന്ത് ചെയ്യുന്നു എന്ന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല
അതിനു ഞാനിതുവരെ കല്യാണം കഴിച്ചിട്ടില്ലല്ലോ എന്ന പ്രസ്താവന ഞെട്ടിച്ചു കളഞ്ഞു
എങ്കിലും എന്റെ പെണ്ണെ നിനക്കൊരിക്കലും ഒന്ന് മിണ്ടാന്‍ തോന്നിയില്ലല്ലോ ഇതുവരെ എന്ന് മനസ്സില്‍ ചോദിച്ചു കൊണ്ട് അവളോട്‌ യാത്ര പറഞ്ഞു
       

കശാപ്പു

തീരെ ചെറുപ്പം  അഞ്ചുവയസില്‍ താഴെ.   ആടിനെ അറുക്കുന്നത് നിസംഗതയോടെ നോക്കി നില്‍ക്കുമായിരുന്നു.  കോഴിയെയും താറാവിനെയും കൊല്ലുന്നതും അതുപോലെ .  ജീവികളെ കൊല്ലുന്നതില്‍ ഒട്ടും മടിയോ ഭയമോ ദുഖമോ ഇല്ലായിരുന്നു.അതായിരുന്നു ബാല്യം
നല്ല ഭംഗിയുള്ള മുട്ടനാടിനെ വക്കച്ചന്റെ വീട്ടില്‍ കൊണ്ടുവരുമായിരുന്നു . ഒന്ന് രണ്ടു ദിവസം ഞങ്ങള്‍ക്ക് കളിക്കാനാവും അതിനോടൊപ്പം. അത്രയേ അതിനു ആയുസ് ഉണ്ടായിരുന്നുള്ളൂ . ഞായറാഴ്ച രാവിലെ എണീറ്റ് വക്കച്ചന്റെ വീട്ടിലേക്കു ഓടും .ആടിനെ കൊല്ലുന്നതു  കാണാന്‍ .
കൊല നടത്തുന്നത് അടുത്തുള്ള എൻ്റെ ഒരു സുഹൃത്തിന്റെ ബാപ്പയാണ് . മന്ത്രം ചൊല്ലി ആടിനെ അറുത്താലേ  വില്‍ക്കാന്‍ പറ്റൂ അതിനാല്‍ കൊല്ലാന്‍ ഔസേപ്പ് മാപ്പിളക്ക് അവകാശമില്ല
നല്ല മൂര്‍ച്ചയുള്ള ചെറിയ കത്തി അത് കല്ലില്‍ ഉറച്ചു ഭംഗിയായി മൂര്‍ച്ച കൂട്ടുന്നത്‌ കാണാന്‍ തന്നെ നല്ല രസമാണ്
പക്ഷെ അത് കണ്ടു  നില്‍ക്കുന്ന മുട്ടനാടിന് കാര്യം മനസിലാകില്ല  അത് സന്തോഷത്തില്‍ത്തന്നെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അവിടെ നില്‍ക്കും .
പക്ഷെ എല്ലാവരും കൂടി അതിനെ പിടിച്ചു നിലത്തു കിടത്തി  തടിയിലേക്ക  തല അമര്‍ത്തി വക്കുമ്പോള്‍ അത് കുതറാന്‍ ശ്രമിക്കും . അപ്പോള്‍ ആരെങ്കിലും അതിന്റെ കാലുകളും അമര്‍ത്തി പിടിച്ചു കാണും . മജീതിക്കാ  പതിയെ മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ടു വളരെ ഭംഗിയായി കത്തി അതിന്റെ കഴുത്തില്‍ ചലിപ്പിക്കും ചോരയുടെ ചീറ്റലും രണ്ടു മൂന്നു പിടായലും തീര്‍ന്നു .
ബാക്കി ജോലികള്‍ ഔസേപ്പു  മാപ്പിളക്കാണ്  തല മുറിച്ചു വേർപെടുത്തുന്നതും അതിനെ പുരയുടെ ഇറയില്‍ തൂക്കിയ മൂര്‍ച്ചയുള്ള കൊളുത്തില്‍ തലകീഴായി രക്തം വര്ന്നുപോകാന്‍ തൂക്കിയിടുന്നതും ഒക്കെ അപ്പോഴേക്കും ഞാന്‍ വീട്ടിലേക്കു പോന്നിട്ടുണ്ടാകും കുളിച്ചു ചായയും കുടിച്ചു കഴിഞ്ഞാല്‍ വീണ്ടും അങ്ങോട്ട്‌
അപ്പോഴേക്കും ആടിന്റെ തോല്‍ പൊളിക്കാന്‍ തുടങ്ങിയിട്ടുണ്ടാകും . ഒരു ഉടുപ്പ് ഊരി  മാറ്റുന്നത് പോലെ അതിന്റെ തോൽ  ഉരിഞ്ഞു എടുക്കും
അതിന്റെ കാലുകള്‍ മുട്ടിനു കീഴെ  വച്ചു മുറിച്ചു മാറ്റിയിട്ടുണ്ടാകും കാലുകളും തലയും ഉടനെ ഞങ്ങളുടെ വീട്ടിലേക്കു എത്തിക്കും
പച്ചോല കൊണ്ട് ഉണ്ടാക്കിയ ഓല ക്കൊട്ടയില്‍ അതെല്ലാം കൂടി നിറച്ചു കൊണ്ടു വരുന്ന കാഴ്ച
അതിന്മേല്‍ അടുത്ത നടപടി പൊന്നച്ചനാണ് എടുക്കുക  തലയില്‍ നിന്ന് തോൽ  പൊളിച്ചു മാറ്റിയാല്‍  ആട്ടിന്‍ തല ഭംഗിയായി ചിരിച്ചു കൊണ്ടിരിക്കും .അങ്ങനെ എത്രയെത്ര ആടിന്റെ ചിരി ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു
പക്ഷെ അധിക നേരം കാണാന്‍ ആവില്ല കാരണം അതിന്റെ പല്ലൊക്കെ തല്ലിക്കളയാന്‍ തുടങ്ങും .വലിയൊരു വാക്കത്തിയുണ്ട് വീട്ടില്‍.അതിന്റെ മൂര്‍ച്ചയില്ലാത്ത വശം കൊണ്ടാണ് പല്ലുകള്‍ തല്ലിക്കളയുക പിന്നീട് കീഴ്ത്താടി വേര്‍പെടുത്തും ചെവിയൊക്കെ തോലിനോടൊപ്പം തന്നെ മുറിച്ചു കളഞ്ഞിരിക്കും എല്ലാം കൂടിഒരു ചരുവത്തിലിട്ടു അടുക്കളയിലേക്കു  .അതിന്റെ കൂടെ തോല് പൊളിച്ചു നഖമൊക്കെ മുറിച്ചു കളഞ്ഞ കാലുകള്‍  അതും കഷണ മാക്കിയിരിക്കും എല്ലാം ആട്ടിൻ  സൂപ്പ് ഉണ്ടാക്കാന്‍ ഉള്ളതാണ്  .അടുത്ത നടപടികള്‍ ഒന്നും ഞങ്ങള്‍ കുട്ടികള്‍ക്ക് രസമുണ്ടയിരുന്നില്ല
വീണ്ടും വക്കച്ചന്റെ വീട്ടിലേക്ക് .തോൽ  പൊളിച്ച  ആടിന്റെ വയറു പിളര്‍ന്നു കുടല്‍ പണ്ടം എല്ലാം കൂടി  ഒരു കൊട്ടയില്‍ നിറച്ചിരിക്കും
അതിന്റെ അന്നനാളം മുതല്‍ ചങ്കും കരളും പതിരും എല്ലാം കൂടി ഒന്നായി പറിച്ചെടുത്തു വേറെ ഒരു കൊളുത്തില്‍ തൂക്കും
അതിന്റെ വൃഷണങ്ങള്‍ നീണ്ട നാളി സഹിതം അതും മുറിച്ചു തൂക്കും
പിന്നീട് ഓരോ വലിയ കഷണങ്ങളായി വേര്‍ തിരിക്കലാണ് .ഇറച്ചിക്കത്തിയുടെ മൂര്‍ച്ചയില്‍ എല്ലാവര്ക്കും അസൂയ ആയിരുന്നു അതുപോലെ വേലന്റെ വാക്കത്തി ചെത്തുകാരന്റെ ചെത്തുകത്തി അന്നത്തെ ഏറ്റവും പേടിയുള്ള ആയുധങ്ങള്‍ ആയിരുന്നു അതൊക്കെ   

ഫൈബ്രോയിഡ്

പരിചയപ്പെട്ടപ്പോള്‍ മുതല്‍ ചാറ്റില്‍ ക്കൂടി  എത്ര ദൂരം വരെ സഞ്ചരിക്കാനും തയ്യാറായ സുന്ദരി മാര്‍ക്കണ്ടേ യന്റെ മനോവിഷമ ത്തെ ക്കുറിച്ച് സംസാ രിക്കുമ്പോളോക്കെ അതിനെന്താ ഞാന്‍ അല്പം താമസിച്ചു ജനിച്ചു പോയി എന്നല്ലേ യുള്ളൂ എന്ന് സമാധാനിപ്പിച്ചവള്‍  പലേ രീതിയിലും അത്യാവശ്യമായ മാനസികോല്ലാസം പകര്‍ന്നു തന്നപ്പോള്‍ അതിനു പ്രതിഫലം കൊടുക്കുന്നതിനും മടിച്ചില്ല.കാരണം പണ്ടുമുതലേ സൌജന്യം ദഹിക്കാത്ത ഒരാളാണല്ലോ താന് . നിരന്തര സമ്പര്‍ക്കം  ആസക്തിയായി മാറി ത്തു ടങ്ങിയപ്പോള്‍ അതിനുള്ള പരിഹാര മാര്‍ഗ്ഗ ങ്ങളെ ക്കുറിച്ചാ യി ചിന്തകള്‍  അതിനുള്ള അവസരങ്ങള്‍ തെളിഞ്ഞു വന്നപ്പോള്‍ അവളുടെ ആരോഗ്യ പ്രശ്നങ്ങള്‍ ആയി മുന്‍പന്തിയില്‍. എന്നാല്‍ ആ അവസരത്തില്‍ കയ്യൊഴിയാന്‍ കഴിയാത്തതിനാല്‍ മുന്നോട്ടുള്ള പ്ലാനുകള്‍ അതെ പടി അന്ഗീകരിക്കുകയെ നിവൃത്തി ഉണ്ടായിരുന്നുള്ളൂ
ഫൈബ്രോയ്ദ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ഒരു ചെറുപ്പക്കാരിയുടെ ലൈംഗിക വികാരങ്ങള്‍ എത്രത്തോളമുണ്ടാകും എന്നറിയാതെ അവളുമായു ള്ള  ലൈംഗിക ബന്ധം സ്വപ്നം കണ്ട വൃദ്ധനായ് ചെറുപ്പക്കാരന്‍
വൃദ്ധനെ ഉപയോഗപ്പെടുത്തണം എന്ന ചിന്ത ഒരു വശത്ത് ലൈംഗിക വിരക്തി മറുവശത്ത് .ആ അവസ്ഥയില്‍ ഒട്ടും പേടികൂടാതെ അയാളോടൊപ്പം യാത്ര ചെയ്യുകയോ ഹോട്ടല്‍ മുറികളില്‍ തങ്ങുന്നതിനോ അവള്‍ക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അവസാനം അവള്‍ക്കു അവളുടെ പരിശുദ്ധിയുടെ തെളിവായി ഉയര്‍ത്തിക്കാട്ടാന്‍ ഒരനുഭവവും കൂടി ആയപ്പോള്‍ അതുവരെ ജീവിതത്തില്‍ സംഭാവിച്ചിട്ടുള്ള തിനൊക്കെ ഒരു മറയാക്കാന്‍ ഈ സംഭവം ഉപകരിക്കുകയും ചെയ്യും  
ഈ ഓരോട്റ്റ് സംഭവത്തോടെ അല്പം ബാക്കിയുണ്ടായിരുന്ന സ്വാഭിമാനവും നഷ്ടമായി മാത്രമല്ല വെറുമൊരു രക്ഷകന്റെ റോളില്‍ സ്വയം അവരോധിക്കുകയും ചെയ്യേണ്ടി വന്നു
സ്വന്തം കഴിവുകളുടെ അവസ്സനംയോ അതോ ഇനി അറപ്പുളവാക്കുന്ന വൃദ്ധന്‍ എന്ന പദവിയില്‍ എതിചെര്ന്നോ എന്ന തിരിച്ചരിവില്ലയ്മയില്‍ കുഴങ്ങി
ഏതായാലും ചോര്‍ന്നു പോയത് അതുവരെ സംഭരിച്ചിരുന്ന ധൈര്യം മാത്രമായിരുന്നു . അതെ സമയം ഇതൊന്നും ബജാറില്‍ കിട്ടാത്തത് കൊണ്ടായിരുന്നില്ലല്ലോ എന്ന ചിന്തയും കൂടി ആയപ്പോള്‍ .. സ്വയം സമര്‍പ്പണ ത്തിലൂടെ ലഭിക്കുന്ന ലൈംഗിക തയില്‍  മാത്രമേ തനിക്കു അല്പമെങ്കിലും സന്തോഷം ലഭിക്കൂ എന്ന തിരിച്ചറിവ് പണ്ടേ ഉണ്ടായിരുന്നു. എന്നത്തേയും അന്വേഷണവും അതിനു പറ്റിയ ഒരാളെ ഉദ്ദേശിച്ചുള്ളതും ആയിരുന്നു
ഒരിക്കലും തട്ടിയെടുത്തതോ ബലപ്രയോഗം നടത്തിയതോ ബാധ്യത പ്പെടുതിയതോ ചൂഷണം ചെയ്ത തോ ആയ ലൈംഗിക ബന്ധം ഒരിക്കലും തന്നെ സന്തോഷിപ്പിക്കില്ല എന്ന് നന്നായറിയാമായിരുന്നു
ജീവിതകാലം മുഴുവന്‍ വച്ച് നീട്ടുന്ന ലൈംഗിക തക്ക് വേണ്ടിയുള്ള കാത്തിരു  പ്പായിരുന്നു

ജീവിതത്തിന്റെ ആദ്യകാല വിഡ്ഢിത്തത്തെ ക്കുരിചുഒര്ക്കുമ്പൊല് ചിരിയാണ് വരിക
ജീവിതത്തില്‍ ഒരു പെണ്‍കുട്ടിയെ ഉണ്ടാകു  അതിനാല്‍ ആരുടെ കൈ പിടിക്കുന്നുവോ അവളായിരിക്കും ജീവിത കാലം മുഴുവന്‍ കൂടെ ഉണ്ടാകുക .എന്നും അങ്ങനെ യുള്ള ഒരാള്‍ക്ക് വേണ്ടിയുള്ള കാത്തിരുപ്പ് സത്യത്തില്‍ ജീവിത ത്തിലെ സുവര്‍ണകാലം നഷ്ടപ്പെടുത്തി .സുഹൃത്തുക്കളുടെ വിവരണങ്ങളൊക്കെ അത്ഭുതത്ടെ ആയിരുന്നു കേട്ടത്
എങ്ങനെ ഒന്നില്‍ കൂടുതല്‍ പെണ്‍കുട്ടികളെ സ്നേഹിക്കാന്‍ കഴിയുന്നു
അല്ലെങ്കില്‍ സ്നേഹം കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്നു അതായിരുന്നു അത്ഭുതം
ഒരിക്കല്‍ ഒരു പെണ്‍കുട്ടിയെ മനസ്സില്‍ ഉറപ്പിച്ചു കഴിഞ്ഞപ്പോള്‍ അതോടെ എല്ലാം കഴിഞ്ഞു പിന്നീടൊരിക്കലും മറ്റൊരു പെണ്‍കുട്ടിയെ നോക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു എന്ന തോന്നലായിരുന്നു പിന്നീടുണ്ടായത്
എത്രയെത്ര നീക്കങ്ങള്‍ വെറും ഷണ്‍ഡനെപ്പോലെ കണ്ടില്ലെന്നു നടിക്കേണ്ടി വന്നു ജീവിതത്തിലെ മറ്റൊരു വലിയ വിഡ്ഢിത്തമായിരുന്നു അത്
ജീവിതത്തിന്റെ വലിയൊരു ഭാഗം പാഴാക്കി കളഞ്ഞ കാലമായിരുന്നു അത്
അതേസമയം എല്ലാം കഴിഞ്ഞപ്പോള്‍ എത്ര വേണമെങ്കിലും കമ്പാര്‍ട്ട് മെന്റുകള്‍ മനസ്സില്‍ സൃഷ്ടിച്ചു അതിലോക്കെയും ഓരോന്നിനെ കുടിയിരുത്താന്‍ കഴിയും എന്ന തിരിച്ചറിവുണ്ടായത്
എന്നാല്‍ ഇന്നും ഓരോരുത്തരുടെയും ആവശ്യം ഞാന്‍ മാത്രം അല്ലെങ്കില്‍ എനിക്ക് മാത്രം എന്നെ മാത്രം എന്നൊക്കെയുള്ള ആവശ്യങ്ങള്‍ സമ്മതിച്ചു കൊടുക്കുമ്പോള്‍ ഉള്ളില്‍ ചിരിയായിരിക്കും വരിക
സത്യത്തില്‍ ഇതുവരെയുള്ള അനുഭവം വച്ച് നോക്കിയാല്‍ സ്നേഹവും ആകര്‍ഷണവും എല്ലാം വെറും സാഹചര്യങ്ങളുടെ സൃഷ്ടി മാത്രമാണ് മാനസികാവസ്ഥയുടെ വ്യതിയാനം അനുസരിച്ച് ഓരോന്നും സ്വന്തം ജീവനേക്കാള്‍ പ്രിയ തരം  ആണെന്ന് വരെ തോന്നാം .അതുപോലെ തന്നെ അത് അകന്നകന്നു ഒന്നുമല്ലാതായി തീരാം  അല്ലെങ്കില്‍ മനസിലുള്ള അതൃപ്തി മുഴുവന്‍ കേന്ദ്രീകരിച്ചു പരമ  ശത്രുതയിലും എത്താം
രണ്ടുമനുഷ്യ ജീവികളുടെ മാനസിക വ്യാപാരം ഒരെനിലയില്‍ എത്തുകയും സാഹചര്യം ഒത്തു വരികയും ചെയ്‌താല്‍ അവര്‍ തമ്മിലുള്ള ശാരീരിക ബന്ധത്തിന് യാതൊരു അതിരുകളും ഉണ്ടായിരിക്കുന്നതല്ല അവിടെ മറ്റു യാതൊരു വിധ വ്യത്യാസങ്ങളും ഒരു തരത്തിലും ബാധകവും ആയിരിക്കില്ല .അവര്‍ ആര് എന്ത് തുടങ്ങിയ കാര്യങ്ങള്‍ .
മാന്യത സോഷ്യല്‍ നോംസ് ശിക്ഷാവിധികള്‍ അപമാന ഭീതി തുടങ്ങിയവയാണ് മനുഷ്യനെ പിന്തിരിപ്പിക്കുന്നത് എന്നാല്‍ അല്പം പിഴ പറ്റിപ്പോയാല്‍ പിന്നീടത്‌ ഉരുള്‍പൊട്ടല്‍ മാതിരിയാണ് എല്ലാം നശിപ്പിച്ചേ അടങ്ങൂ .എന്നാല്‍ ആരാലും കണ്ടുപിടിക്കപ്പെട്ടില്ലെങ്കിലോ സുഖകരമായ അനുഭൂതിയും
സത്യം ഇതാണ് എല്ലാ മനുഷ്യ മനസിലും ഈ മാതിരി ചിന്തകള്‍ ഉണ്ട് താനും എന്നാല്‍ അത് ഉണ്ടെന്നു അംഗീകരിക്കാന്‍  പോലും ആരും തയ്യാറല്ല മറ്റൊരാള്‍ ഇതിനെക്കുറിച്ച്‌ സൂചിപ്പിക്കാന്‍ പോലും തയ്യറാകാറുമില്ല  സത്യത്തില്‍ മനുഷ്യന് ആകെയുള്ള ഒരേ ഒരു സമ്പാദ്യ മാണിത്
എങ്കിലും ഇതെല്ലം മനസിലാക്കാന്‍ കഴിവുള്ള മനുഷ്യരും നമുക്ക് ചുറ്റും ഉണ്ടെന്നുള്ളതും വാസ്തവം
സത്യത്തില്‍ രണ്ടു മനുഷ്യര്‍ കണ്ടു മുട്ടുമ്പോള്‍ അല്ലെങ്കില്‍ സംസാരിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്‌ പുറമേ  ഒരു രീതിയിലുള്ള ഭാവങ്ങളും സംസാരങ്ങളും നടക്കുന്നെങ്കിലും ഉള്ളില്‍ അന്നേരത്തെ മാനസികാവസ്ഥ അനുസരിച്ചുള്ള കാര്യങ്ങളായിരിക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത് .
 നമ്മുടെ മുന്നില്‍ രണ്ടു ലോകമനുള്ളത് ഒന്ന് യഥാര്‍ത്ഥ ലോകം മറ്റൊന്ന് മോടി പിടിപ്പിച്ച ലോകം അതിനു യഥാര്ത്യവുമായി യാതൊരു ബന്ധവുമില്ല
ആത്മഗതം കേള്‍ക്കാനുള്ള സംവിധാനം ഉണ്ടെങ്കില്‍ ഒരു പക്ഷെ ഭാവിയില്‍ അതും വന്നു കൂടെന്നില്ല മനുഷ്യന്‍ ലജ്ജിച്ചു തലതാഴ്ത്തേണ്ടി  വന്നേനെ           ഒന്നോര്‍ത്താല്‍ അത്മഗതത്തിന്റെ മൂന്നോ നാലോ വേര്‍ഷന്‍ കാണും അതില്‍ ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുനത് എന്ന് മനസിലാക്കാന്‍ കഴിയണം